ലൂവാ നദീതടങ്ങളില്‍ (Loire vally) --5
ഒരു നീണ്ട വാരാന്ത്യതിന്റെ ചുവടുപിടിച്ചായിരുന്നു ഇത്തവണത്തെ മുങ്ങൽ. പഴയ 'ലൂവാ'.. പുഴയുടെ തീരത്ത് വീണ്ടും പൊങ്ങി. പഴയത് എന്നു പറയാൻ പറ്റില്ല, പുഴ എന്നും പുതിയതായി ഒഴുകുകയല്ലേ. പാരീസിൽ നിന്നും രണ്ടര മണികൂർ തെക്കു പടിഞ്ഞാറേക്കാണ് യാത്ര. സ്വർണ്ണ കറ്റകൾ നിറഞ്ഞ പാടങ്ങൾക്കപ്പുറം, കാടുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന കൊട്ടാരങ്ങളുടെ നാട്ടിലേക്ക്.
ഗോതമ്പു പാടം വിളവെടുപ്പ് കഴിഞ്ഞു കിടക്കുന്നു. പാർക്കിംഗ് ഏരിയ നിറച്ചും വണ്ടികൾ. അവധിക്കാലമാണ്.ഫ്രാൻസ് മുഴുവൻ ഇവിടെയെത്തിയ മട്ടുണ്ട്. സങ്കേതത്തിൽ പക്ഷി മൃഗങ്ങളെക്കാൾ കൂടുതൽ മനുഷ്യരായിരുന്നു. ഒരു വലിയ നഗരത്തിൽ പെട്ടുപോയത് പോലെ. സീസണ്‍ ആയതുകൊണ്ടാവാം സ്വച്ഛത നഷ്ടപ്പെട്ടു തുടങ്ങിയ ബൂവൽ ആയിരുന്നു ഇത്തവണ കാത്തിരുന്നത്. ബൂവലിനെ കുറിച്ചു മുന്പെഴുതിയ കുറേക്കൂടി തെളിച്ചമുള്ള ഓർമ്മകൾ ഇവിടെ വായിക്കാം . http://oridathorikkal.blogspot.fr/2012/08/loire-vally-4.html .
ബൂവൽ കിളിക്കൂട് |
ബൂവൽ കിളികൾ |
ഇതൊന്നുമോർത്തു സങ്കടപ്പെടാതെ വെറുതെ വിടർന്ന, നല്ല മണമുള്ള കൊച്ചു കൊച്ചു റോസാപ്പൂവുകൾ ചുറ്റുപാടും നോക്കി ചിരിക്കുന്നു . ആരും മുറിക്കാത്ത ചിറകുമായി ചെറു പ്രാണികൾ തേൻ കുടിച്ചു പറക്കുന്നു.
ചിരിക്കുടം |
ഫ്രാൻസിൽ ഇത്തവണ കടുത്ത വേനലാണ്. ഈര്പ്പമില്ലാത്ത കാലാവസ്ഥയും കൂടിയായപ്പോൾ പൊള്ളുന്ന ചൂട്. നാൽപ്പതു ഡിഗ്രിയിൽ എത്തിനില്ക്കുന്നു. ചൂടുകാലം ശീലമില്ലാത്ത നാട്ടുകാർക്ക് ഇതു വലിയ പ്രശ്നം തന്നെ. വീടുകളിൽ എ.സി , ഫാൻ ഒന്നും പൊതുവെയില്ല. ഇനി ഉണ്ടെങ്കിലും വീട്ടിൽ അടങ്ങിയിരിക്കുന്ന കൂട്ടരുമല്ല ഇവർ. ഫ്രാൻസിലെ മിക്ക പൊതു സ്ഥലങ്ങളിലും ഇത്തവണ ജലബാഷ്പം (മിസ്റ്റ് ) തൂകാനുള്ള സംവിധാനങ്ങൾ വേനൽ കരുതലായി ഒരുക്കിയിട്ടുണ്ട്. ബൂവൽ പാർക്കിലും പലയിടത്തും ബാഷ്പം തൂകി തരുന്നുണ്ട്. ബാഷ്പത്തിൽ ഒന്നു നനഞ്ഞു മാറുകയല്ല, കുളിച്ചു തന്നെ കൂളാവുകയാണ് ആൾക്കാർ.
ബൂവൽ കൂടാരങ്ങൾ കെട്ടിടത്തിനു വഴിമാറിയെങ്കിലും താമസ സൌകര്യങ്ങൾ മുൻപത്തെ പോലെ തന്നെ നന്നായിരുന്നു. പ്രത്യേകിച്ച് ഭക്ഷണം. പ്രാതലിനു കാന്റീനിൽ സെല്ഫ് സർവീസ് ആണ്. ബ്രഡും ടോസ്ടറും ഉണ്ട്, വേണ്ടവര്ക്ക് ടോസ്റ്റു ചെയ്തു കഴിക്കാം. ഓറഞ്ചും ജ്യൂസറും ഉണ്ട്. ജ്യൂസ് ഉണ്ടാക്കി കഴിക്കാം. ചൂടുവെള്ളവും മുട്ടയുമുണ്ട്. വേണ്ടത്ര നേരം വെള്ളത്തിലിട്ടു വാട്ടിയോ പുഴുങ്ങിയോ കഴിക്കാം. പാൽ തിളച്ചു കൊണ്ടിരിക്കുന്നു, ആവശ്യത്തിനു എടുത്തു ചായയോ കാപ്പിയോ ആക്കാം. പിന്നെ വിവിധയിനം പഴങ്ങളും ഉണ്ട്. അത് നേരിട്ടു കഴിക്കാം. മരത്തിൽ കയറി പറിക്കണ്ട. എന്തായാലും മനസ്സറിഞ്ഞു കഴിച്ചാൽ ഉച്ച ഭക്ഷണം ഒഴിവാക്കാം.
മിസ്റ്റ് |
ബൂവൽ കൂടാരങ്ങൾ കെട്ടിടത്തിനു വഴിമാറിയെങ്കിലും താമസ സൌകര്യങ്ങൾ മുൻപത്തെ പോലെ തന്നെ നന്നായിരുന്നു. പ്രത്യേകിച്ച് ഭക്ഷണം. പ്രാതലിനു കാന്റീനിൽ സെല്ഫ് സർവീസ് ആണ്. ബ്രഡും ടോസ്ടറും ഉണ്ട്, വേണ്ടവര്ക്ക് ടോസ്റ്റു ചെയ്തു കഴിക്കാം. ഓറഞ്ചും ജ്യൂസറും ഉണ്ട്. ജ്യൂസ് ഉണ്ടാക്കി കഴിക്കാം. ചൂടുവെള്ളവും മുട്ടയുമുണ്ട്. വേണ്ടത്ര നേരം വെള്ളത്തിലിട്ടു വാട്ടിയോ പുഴുങ്ങിയോ കഴിക്കാം. പാൽ തിളച്ചു കൊണ്ടിരിക്കുന്നു, ആവശ്യത്തിനു എടുത്തു ചായയോ കാപ്പിയോ ആക്കാം. പിന്നെ വിവിധയിനം പഴങ്ങളും ഉണ്ട്. അത് നേരിട്ടു കഴിക്കാം. മരത്തിൽ കയറി പറിക്കണ്ട. എന്തായാലും മനസ്സറിഞ്ഞു കഴിച്ചാൽ ഉച്ച ഭക്ഷണം ഒഴിവാക്കാം.
പക്ഷി മൃഗങ്ങളെ കണ്ട ക്ഷീണത്തിൽ ഒരുറക്കമൊക്കെ കഴിഞ്ഞു വൈകിട്ടു ഗ്രാമം കാണാനിറങ്ങി. സൈന്റ്-ഐനാൻ (Saint-Aignan) എന്നാണ് സ്ഥലപ്പേര്. കൃഷിയിടങ്ങൾ ഒക്കെ കഴിഞ്ഞു ഇടുങ്ങിയ വഴികളിലൂടെ ഗ്രാമഹൃദയത്തിലെത്തി. ഒരു അഗ്രഹാരത്തിൽ എത്തപ്പെട്ടത് പോലെ. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ. എല്ലാം തൊട്ടു തൊട്ടാണ്. ഇടയില് ഒരു പഴയ കൊട്ടാരവും ഉണ്ട്. കുടുസ്സു റോഡുകൾ. കുടുസ്സാനെങ്കിലും നല്ല വൃത്തിയുണ്ട്. ചുറ്റും ചില കടകൾ അടഞ്ഞു കിടക്കുന്നു. ഇനി രാത്രി ഭക്ഷണ സമയത്തെ തുറക്കൂ. രാവിലെ മനസ്സറിഞ്ഞു കഴിച്ചതു നന്നായി!
കഥ പറയുന്ന കാടുകൾ...
ഗ്രാമഹൃദയത്തിൽ നിന്നും പുറത്തിറങ്ങി അടുത്ത യാത്ര കാട്ടിലെ ഒരു കൊട്ടാരത്തിലേക്കായിരുന്നു. കൊട്ടാരത്തിന് ഒരു കഥയുണ്ട്. പണ്ടു.. പണ്ടു.. പതിനാറാം നൂറ്റാണ്ടിൽ ഹെന്രി രണ്ടാമൻ എന്ന ഒരു രാജാവുണ്ടായിരുന്നു. രാജാവിന് സുന്ദരിയും മിടുക്കിയുമായ ഒരു രാജ്ഞിയും. ആ രാജ്ഞിക്ക് സമ്മാനമായി കൊടുത്തതാണ് 'ഷെർ' (Cher River ) നദീ തീരത്തൊരു കൊച്ചു കൊട്ടാരം . 'ഷെർ' എന്ന ഈ നദി ലൂവ നദിയിൽ ചേരാനുള്ള ഓട്ടത്തിലാണ് അന്നും ഇന്നും. രാജ്ഞി സമ്മാനം വാങ്ങി വെറുതെ ഇരുന്നില്ല. കൊട്ടാരത്തിൽ നിന്നും നദിയിലേക്ക് ഒരു പാലം പണിയിച്ചു അതിന്റെ മീതെ കൊട്ടാരത്തിനു ഒരു വലിയ ഹാളും പണിയിച്ചു. അതോടെ നദീ തീരത്തെ കൊട്ടാരം നദിക്കു മേലെയുള്ള കൊട്ടാരമായി പേരു കേട്ടു.
ഗ്രാമഹൃദയത്തിൽ നിന്നും പുറത്തിറങ്ങി അടുത്ത യാത്ര കാട്ടിലെ ഒരു കൊട്ടാരത്തിലേക്കായിരുന്നു. കൊട്ടാരത്തിന് ഒരു കഥയുണ്ട്. പണ്ടു.. പണ്ടു.. പതിനാറാം നൂറ്റാണ്ടിൽ ഹെന്രി രണ്ടാമൻ എന്ന ഒരു രാജാവുണ്ടായിരുന്നു. രാജാവിന് സുന്ദരിയും മിടുക്കിയുമായ ഒരു രാജ്ഞിയും. ആ രാജ്ഞിക്ക് സമ്മാനമായി കൊടുത്തതാണ് 'ഷെർ' (Cher River ) നദീ തീരത്തൊരു കൊച്ചു കൊട്ടാരം . 'ഷെർ' എന്ന ഈ നദി ലൂവ നദിയിൽ ചേരാനുള്ള ഓട്ടത്തിലാണ് അന്നും ഇന്നും. രാജ്ഞി സമ്മാനം വാങ്ങി വെറുതെ ഇരുന്നില്ല. കൊട്ടാരത്തിൽ നിന്നും നദിയിലേക്ക് ഒരു പാലം പണിയിച്ചു അതിന്റെ മീതെ കൊട്ടാരത്തിനു ഒരു വലിയ ഹാളും പണിയിച്ചു. അതോടെ നദീ തീരത്തെ കൊട്ടാരം നദിക്കു മേലെയുള്ള കൊട്ടാരമായി പേരു കേട്ടു.
കഥ തീരുന്നില്ല, രാജാവ് മരിച്ചതോടെ രാജാവിന്റെ പ്രഥമ റാണി കൊട്ടാരം ഏറ്റെടുത്തു. പഴയ രാജ്ഞിക്കു മറ്റൊരു കൊട്ടാരം നല്കി. ഈ തീരത്ത് കൊട്ടാരങ്ങൾക്കു ക്ഷാമമില്ലല്ലോ. കൊട്ടാരം അടിച്ചു മാറ്റിയെങ്കിലും പുതിയ ഉടമസ്ഥയും വെറുതെ ഇരുന്നില്ല. നദിക്കു മീതെയുള്ള ഹാളിനു മുകളിൽ രണ്ടു നിലകൾ കൂടി പണിത് കൊട്ടാരത്തിനെ കുറച്ചുകൂടി ഗംഭീരമാക്കി. അങ്ങനെ രാജ്ഞിമാരുടെ മേൽനോട്ടത്തിനും നിർമ്മിതിക്കും പേരുകേട്ട ഈ കൊട്ടാരമാണ് ഷിനൊഷു കൊട്ടാരം. (Chateau de Chenonceau) . രാജഭരണ കാലം മാറി , വിപ്ലവകാലത്ത് കടപുഴകാതെ എങ്ങനെയോ നിന്നു, ഇപ്പോൾ കലികാലവും കണ്ടു, ചരിത്ര സ്മാരകമായി നില കൊള്ളുന്നു.
ഷിനൊഷു കൊട്ടാരം |
കൊട്ടാരത്തിലെ അടുക്കളമുറി |
പൂന്തോട്ടം |
കാട്ടിലേക്കുള്ള വഴി |
തിരികെ വരും വഴി ഗ്രാമഹൃദയത്തിലേക്ക് ഒന്ന് കൂടി നുഴഞ്ഞു കയറി. ഒന്നുരണ്ടു കടകൾ തുറന്നിട്ടുണ്ട്. ഭക്ഷണം വാങ്ങി ബൂവലിലേക്ക് മടങ്ങി. പത്തുമണി ആവുന്നേയുള്ളൂ. ബൂവൽ എപ്പോഴേ ഉറക്കം പിടിച്ചിരുന്നു.
ചില കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നു,
ReplyDeleteകൂട്ടിലടച്ച പറവകള്‍, ചിറകരിയപ്പെട്ട പറവകള്‍
കാലാവസ്ഥാവ്യതിയാനം, കൊടും വേനലുകള്‍
നൂറ്റാണ്ടുകളായി പരിപാലിക്കപ്പെട്ടുവരുന്ന കൊട്ടാരങ്ങള്‍!!
നന്ദി അജിത്. ശരിയാണ്. സംരക്ഷണ താൽപ്പര്യങ്ങളെ തെളിക്കുന്നതും പലപ്പോഴും സാമ്പത്തിക ശാസ്ത്രം തന്നെയെന്നു തോന്നും ..
Deleteയാത്രകള്‍ അനുഗ്രഹങ്ങളാണ്. തുടരട്ടെ. ആശംസകള്‍.. പിന്നെ ഒരു കാര്യം. മുന്‍ യാത്രാനുഭവങ്ങള്‍ ചിലത് വായിച്ചിരുന്നു. അവയുടെ വായനാസുഖം ഇവിടെ അനുഭവപ്പെട്ടില്ലാട്ടോ...
ReplyDeleteനന്ദി സുധീർദാസ്. നല്ല ഒരു വിശകലനത്തിനു പ്രത്യേകിച്ചും നന്ദി.
DeleteKazcha...!
ReplyDelete.
Manoharam, Ashamsakal...!!!
നന്ദി .
Delete