Posts

Showing posts from March, 2012

ചുവന്ന പെട്ടിയും ഞങ്ങളും ബാര്സി്ലോണയില്‍ 4

Image
നാഷണല്‍ മ്യൂസിയം ഇനി തിരിച്ചുള്ള യാത്ര. വീടൊഴിഞ്ഞു; ചുവന്ന പെട്ടിയടുക്കി രാവിലെ തന്നെ ഇറങ്ങി. ഉച്ചകഴിഞ്ഞാണ്  ഫ്ലൈറ്റ്. കഴിഞ്ഞ ദിവസം കാണാതെ വിട്ട മ്യൂസിയം കാണണം. മറ്റൊരു കുന്നിന്റെ മുകളില്‍ ഒരു മനോഹരമായ പഴയ കൊട്ടാരത്തില്‍ ആണ് ആയിരം വര്ഷം പഴക്കമുള്ള ചിത്രവേലകള്‍  സൂക്ഷിക്കുന്ന ആ മ്യൂസിയം! പെട്ടിയും തൂക്കി മുകളില്‍ എത്തിയപ്പോള്‍ മെയിന്‍റനന്‍സ്  പണികള്‍ നടക്കുന്നു. തിങ്കളാഴ്ച സന്ദര്‍ശകര്‍ക്ക് ഒഴിവാണ്. നിരാശരായി, കൊട്ടാരത്തിന്‍റെ ചുറ്റും വെറുതെ നടന്നപ്പോള്‍ പിന്നിലൂടെ കുറെ  ചവിട്ടു പടികള്‍.. . പഴയ  ഒളിമ്പിക്സ് ഓര്‍മ്മകളിലേയ്ക്. ഒളിമ്പിക്സ്  വേദിയില്‍..... -വാര്‍ത്താവിനിമയ സ്തൂപം. ദീപശിഖ തെളിയിച്ച സ്ഥലങ്ങള്‍, കളിത്തട്ടുകള്‍, വിശാലമായ വേദികളിലെ വിവിധങ്ങളായ സ്തൂപങ്ങളും സ്തംഭങ്ങളും. ഗാംഭീര്യം തുളുമ്പുന്ന സ്ഥലം. ഇവിടുത്തെ  കാറ്റിനുണ്ടാവാം മത്സരത്തിന്‍റെ ചൂര്. പക്ഷെ കണ്ണിലിപ്പോള്‍,  ആളൊഴിഞ്ഞ അരങ്ങിന്റെ നിറഞ്ഞ  ശാന്തത മാത്രം   . കാഴ്ച്ചക്കാര്‍ പലരും പല കളികളില്‍ മുഴുകിയിരിക്കുന്നു.   ഒളിമ്പിക് വേദിയില്‍ ഒന്ന് കളിക്കാന്‍ സാധിച്ചാല്‍ ചില്ലറ കാര്യമാണോ? മടക്കം ആല്പ്സിന്റെ മുകളില്‍

ചുവന്ന പെട്ടിയും ഞങ്ങളും ബാര്സി്ലോണയില്‍ 3

Image
പനി കുറഞ്ഞില്ലെങ്കില്‍ ഞാന്‍ തനിച്ചു പോയി മിച്ചമുള്ള ബാര്‍സിലോണ കണ്ടു വരണമെന്ന് പ്രശാന്ത്‌..കാണാക്കാഴ്ചകളില്‍ കണ്ണ് പായിച്ചു പറക്കാന്‍ കൊതിക്കുന്ന ദേശാടനക്കിളിയൊന്നുമല്ല ഞാന്‍.  . ദിവസങ്ങളെല്ലാം സഞ്ചാരത്തിലെ ഏടുകള്‍ തന്നെ; വെളിച്ചം തെളിക്കുന്നതൊക്കെ  കാഴ്ചകളും. ഏതേതു ലോകങ്ങളിലൂടെയാണ് ഒരു ദിവസം നമ്മള്‍ ഒരുമിച്ചു കടന്നു പോവുന്നത്!  ഒരേ  വലിയ വാഹനത്തിനുള്ളില്‍ പലവിധത്തില്‍ ചരിക്കുന്നവര്‍  , കാട്ടിലൂടെ , നാട്ടിലൂടെ , കടലിലൂടെ , ആകാശത്തിലൂടെ , സ്വപ്നത്തിലൂടെ, അക്ഷരങ്ങളിലൂടെ ....ആരാണ് സഞ്ചാരി അഥവാ സഞ്ചാരി അല്ലാത്തവര്‍? തുളസിക്ക് പകരം പുതിനയിലയും, കരുപ്പട്ടിയ്ക്ക് പകരം ബ്രൌണ്‍ ഷുഗറും ( ശര്‍ക്കരയുടെ വിദേശ സഹോദരി.  ) , ചുക്കിന് പകരം ഇഞ്ചിയും, ജീരകത്തിന് പകരം ജീരകം തന്നെയും, പിന്നെ കയ്യില്‍ അവശേഷിച്ച ഏലയ്ക്ക കുരുമുളകാദികളും ചേര്‍ത്ത് പനിക്കാപ്പി തയ്യാറായി... ചുവന്ന പെട്ടിയിലെ കൊച്ചുമസാലപ്പെട്ടിയ്ക്കും, മരുന്ന് പെട്ടിക്കും സ്തുതി. ലറാംബ്ലാസ്   പ്രകടനം  പനി കുറഞ്ഞു, അടുത്ത ദിവസം 12 മണിയോടെ  തന്നെ ഉച്ചയൂണും കഴിഞ്ഞു ഇറങ്ങി. വീടിനു മുന്നിലെ ഹോട്ടല്‍ തുറക്കുന്നതേയുള്ളൂ, ഇവിടെ ഊണ് സമയ

ചുവന്ന പെട്ടിയും ഞങ്ങളും ബാര്‍സിലോണയില്‍ 2

Image
രാവിലെയും പെട്ടി വന്നില്ല. അപ്പൂസ്‌ പതിവിലും നേരത്തെ എണീറ്റ് ഒരിക്കലും പതിവില്ലാത്ത  ഉത്കണ്ഠ പ്രകടിപ്പിച്ചു , ‘ ഇനി പല്ലുതേയ്ക്കാനെന്തു ചെയ്യും ?’  പേയ്സ്റ്റും ബ്രഷും മാത്രമല്ല അവശ്യവസ്തുക്കളെല്ലാം അതില്‍ത്തന്നെ. എന്നാല്‍ വിലപിടിച്ചതൊന്നും ഇല്ലാത്തതിനാല്‍ പെട്ടി ഇന്‍ഷുര്‍ ചെയ്തിട്ടുമില്ല. 'സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍' സിനിമയില്‍ കണ്ടതുപോലെ  ,  രാവിലെ ഏതെന്കിലും കടയില്‍ ചെന്ന് , ‘ രണ്ടു മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും ആവശ്യമായ എല്ലാത്തരം വസ്ത്രങ്ങളും ഓരോന്ന് ',  എന്ന് പറയുന്നതോര്‍ത്തു .  അതും കഥകളിമുദ്രയില്‍! വേനല്ക്കാലമായിരുന്നെങ്കില്‍   ഇതിന്‍റെയൊന്നും ഒരാവശ്യവുമില്ല.  പറഞ്ഞിരിക്കുമ്പോഴേക്കും പെട്ടി എത്തി. ഒന്ന് വൃത്തിയായി, പുറത്തിറങ്ങി. ഇടതിങ്ങിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. മുകളില്‍ ചതുരാകാശം. താഴെ മെട്രോ റെയില്‍. ഇടയില്‍  ചെറിയ റോഡുകള്‍... റോഡുകളെക്കാള്‍ വീതിയുള്ള നടപ്പാതകളില്‍ യൂണിഫോര്‍മിട്ട  സൈക്കിളുകള്‍ വരി വരിയായി സവാരിക്കാരെ കാത്തിരിക്കുന്നു . പാസ്‌ ഉപയോഗിച്ച് സൈക്കിള്‍ വാടകക്ക് എടുക്കാം, എന്നിട്ട് ആവശ്യം കഴിഞ്ഞാല്‍ ഏതെങ്കിലും സ്റ്റാന്‍ഡില്‍ തിരികെയ

ചുവന്ന പെട്ടിയും ഞങ്ങളും ബാര്‍സിലോണയില്‍ 1

Image
ചുവന്ന പെട്ടിയ്ക്കു ചുറ്റും.  നീട്ടിപ്പിടിച്ച കത്തിലെ വരികള്‍ പ്രശാന്ത്‌ ഉറക്കെ വായിച്ചു. ‘ലഗ്ഗേജ് അന്വേഷിക്കാനായി ഞങ്ങളുടെ വിദഗ്ധമായ അന്വേഷണ സിസ്ടത്തിലേക്ക് അപേക്ഷ കൊടുത്തിരിക്കുന്നു. താഴെ ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ പേരും അഡ്രസ്സും'....കത്തു മടക്കിയിട്ട് എനിക്കൊരു കുത്ത് കൂടി. 'അപ്പൊ, ലഗ്ഗേജിന്റെ കാര്യം ഗോപി!' മൂന്നു ദിവസത്തെ സ്പെയിന്‍ സന്ദര്‍ശനത്തിനു എത്തിയ ഞങ്ങളുടെ മൂവരുടെയും സാധനങ്ങള്‍ വച്ച , സന്തത സഹചാരിയായ ചുവന്ന പെട്ടി ബാര്‍സിലോണയില്‍ വിമാനമിറങ്ങിയില്ല. പരാതി കൊടുത്തപ്പോള്‍ എന്‍റെ കമ്പനിയുടെ ഔപചാരിക മറുപടി കത്തു എന്‍റെ കയ്യില്‍ തന്നെ കിട്ടി.  എനിക്കതു തന്നെ കിട്ടണം. അവധി ക്യാന്‍സല്‍ ചെയ്തു തിരികെ പോയി പെട്ടി കണ്ടു പിടിക്കേണ്ടി വരുമോ എന്ന് ആലോചിച്ചപ്പോഴേക്കും മറുപടിയെത്തി , ‘ പെട്ടി വിമാനത്തില്‍ കയറാതെ പാരീസില്‍  തന്നെ കിടപ്പാണത്രേ ! ഒന്ന് നിര്‍ബന്ധിക്കാരുന്നില്ലേന്നു ചോദിച്ചപ്പോള്‍, രാത്രി വണ്ടിക്കു കയറ്റിവിട്ട് നേരെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചേക്കാമെന്ന്. അങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയും പരിഹരിച്ചും  ആഗോള കമ്പനികള്‍ കാലം കഴിക്കുന്നു. എയര്‍പ